ഇന്ന് പത്രമാ മാധ്യമങ്ങൾ
ചർച്ച ചെയ്യുന്ന വിഷയമാണ് "വാനാക്രൈ" വിഭാഗത്തിൽപ്പെട്ട റാൻസംവെയറിൻെറ
ആക്രമണം. ഭൂലോകത്തിന് കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുമ്പോൾ സമൂഹത്തിൽ
ഇത്തരത്തിൽ അരാജകത്വം ഉണ്ടാവും എന്നത് നഗ്നമായ സത്യമാണ്. എല്ലാവരും മനപ്പൂർവ്വം
വെള്ളം തൊടാതെ വിഴുങ്ങുന്ന യാഥാർത്ഥ്യവും. എല്ലാ മേഖലയും ഡിജിറ്റൽ വൽക്കരണം
നടന്നത് മുതലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങിയത്. ഇലക്ട്രോണിക്ക് വോട്ടിങ്
മെഷ്യനിൽ നിന്ന് പേപ്പർ ബാലറ്റിലേക്കും, ഈ-മെയിലിൽ നിന്ന് ഇല്ലൻറിലേക്കും, സ്മാർട്ട് ഫോണിൽ നിന്ന് ട്രംകോളിലേയ്ക്കും, ഓൺലൈൻ ബുക്കിങിൽ നിന്ന്
ക്യൂവിലേയ്ക്കും മാറാൻ സമയമായിരിക്കുന്നു എന്ന് പറയാതെ വൈയ്യ.
എന്താണ് ബിറ്റ്കോയിൻ
ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത
സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ
കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു
വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം
വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി
രംഗത്തെത്തിയിരുന്നു.
ക്രിപ്റ്റോ
കറൻസി
ക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ
അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്.
ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക്
സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ
നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.
ബിറ്റ്കോയിെൻറ നേട്ടം
പ്രചാരം
അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013-ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു.
ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു.
ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്
പ്രതിസന്ധി
ചുരുക്കത്തിൽ, അക്രമികളെ
തിരിച്ചറിയാത്തതിനാൽ, അദൃശ്യതയിൽ
നിന്ന് പടനയിക്കാൻ കഴിയുന്നത് അവർക്ക് ഒരു വിജയമാണ്. ഇത്തരം പ്രവർത്തനങ്ങളെ
ചെറുക്കാനുള്ള ഒരെ ഒരു വഴി പുതിയ ഇന്നവേഷൻസ് നിയമം മൂലം നിരോധിക്കുക എന്നതാണ്.
മണ്ടത്തരമായി തോനുന്ന ചിന്താഗതി ആണെങ്കിലും, ഒന്ന് ചിന്തിച്ചാൽ മനസ്സിലാവും. ഇന്ന് വരെയുള്ള പുതിയ കണ്ടെത്തലുകൾ
എല്ലാം മാനവരാശിയുടെ ഉന്മൂലനത്തിന് വേണ്ടി ഒരുങ്ങിയിരിക്കുകയാണ്.
No comments:
Post a Comment